ചിതലുകൾ
ഒരിക്കൽ ആട്ടിപ്പായിച്ച ചിതലുകൾ
എന്റെ ഒറ്റമുറിയിൽ,
തെക്കേയറ്റത്ത്,
നിഴൽച്ചിത്രങ്ങളിലേക്കു തുറക്കാത്ത,
ജനൽപ്പാളികൾക്കു മുകളിൽ
പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു.
ചുവരുകൾ പറഞ്ഞു
“മറ്റെവിടെയെങ്കിലും പോയി സുഖമായി ജീവിക്കൂ”
ചിതൽ തിന്നു ശോഷിച്ചു പോയി
ചുവരിൽ തൂക്കിയ
കറുത്ത ഫ്രെയ്മുള്ള സൂര്യന്റെ ഫോട്ടോ
എന്നാണാവോ താഴെവീഴുക
പ്ധും! എന്നൊരു ശബ്ദം കേട്ടാൽ……..
ഹഹ!!!! ഭ്രാന്തിന്റെ അവസാനത്തെ മുഴക്കം
Labels: ഭ്രാന്ത്